Tuesday, 28 October 2014

  1. വൃക്ഷപുത്രി മാരിഷ

    ഗോമതി നദിയിലെ കുഞ്ഞോളങ്ങൾ പുലർകാലസൂര്യരശ്മികളേറ്റു വെട്ടി ത്തിളങ്ങി. നദിക്കര ശാന്തം. കുന്ണ്ടുമഹർഷിയുദെ അധര പുടങ്ങളിൽ നിന്നും ഗായത്രീ മന്ത്രം അണ മുറിയാതൊഴുകി. പച്ചപ്പട്ടുടയാട ചുറ്റി ലാസ്യഭാവം പൂണ്ട പ്രമ്ലോചയുടെ മിഴികൾ മഹർഷിയുടെ മുഖപദ്മം ഉഴിഞ്ഞു.മഹർഷി ധ്യാനത്തിൽ നിന്നുമുണർന്നു. ഇരുവരുടെയും കണ്ണു കൾ  തമ്മിലുടക്കി. പ്രമ്ലോച വ്രീളാവതിയായി ഒരു മരത്തിനു പിന്നിൽ മറഞ്ഞു.മദനാസ്ത്രങ്ങളേറ്റു പരവശനായിത്തീർന്ന മഹർഷി അവൾക്കു നേരെ കുതിച്ചു. പ്രമ്ലോചയുടെ സ്തനകുംഭങ്ങൽ ഞെരിഞ്ഞുടഞ്ഞു. അവൾ രതിമൂർഛയിൽ ആറാടി. 

    വർഷങ്ങൾ കടന്നുപോയത് മഹർഷി അറിഞ്ഞില്ല. രാസലീലകളിൽ ആകൃ ഷ്ടനായി പ്രമ്ലൊചയുമൊത്ത് എല്ലാം മറന്ന് അദ്ദേഹം രമിച്ചു. നൂറു വർഷ ങ്ങൾ അങ്ങനെ പിന്നിട്ടു. ഒരു ദിവസം മഹർഷിയോടവൾ പറഞ്ഞു:
    ''മഹാര്ഷേ! എനിക്കു വിട കൊള്ളാൻ സമയമായിരിക്കുന്നു. എന്നെ പോകാൻ അനുവദിച്ചാലും.''
    ''ധൃതി കൂട്ടാതിരിക്കൂ.പോകാൻ വരട്ടെ. അൽപനേരം കൂടി എന്നെ ആന ന്ദിപ്പിക്കൂ " അപ്സരാമണിയുടെ പാൽക്കുടങ്ങൾ തഴുകിക്കൊണ്ടു മഹർ ഷി പറഞ്ഞു.എല്ലാം മറന്നവർ വീണ്ടും രമിച്ചു.അനേക ശതം വർഷങ്ങൾ വീണ്ടുമങ്ങനെ കടന്നുപോയി.

    ഒരു  സായം സന്ധ്യ.ആശ്രമ പരിസരം ശാന്തം.   ഉൾവിളി കേട്ടിട്ടെന്നപോലെ മഹർഷി പുറത്തേക്കിറങ്ങി. 
    ''ഈ അസമയത്തു അങ്ങെവിടെ  പോകുന്നു? ''
    സ്നേഹം വഴിഞ്ഞൊഴുകുന്ന സ്വരത്തിൽ പ്രമ്ലോച ചോദിച്ചു.
    ''സന്ധ്യാവന്ദനത്തിനുള്ള സമയം അതിക്രമിക്കുന്നു.വേഗം പൂജക്കു വേണ്ട ഒരുക്കങ്ങൾ ചെയ്യൂ.'' മഹർഷി നിര്ദ്ദേശം നല്കി.
    ''തൊള്ളായിരത്തിയെഴു വർഷവും ആറു മാസവും പൂജകളും സന്ധ്യാവന്ദനങ്ങളുമില്ലാതെ ഈ ആശ്രമം ശൂന്യമായിക്കിടന്നു. ഇന്നിപ്പോൾ വിശേഷിച്ചിങ്ങനെ ഒരു തോന്നലുണ്ടാകാൻ എന്തേ കാരണം? വരൂ പ്രഭോ! ഈയുള്ളവളെ ആനന്ദിപ്പിക്കൂ.''
    പ്രമ്ലോച വികാരവതിയായി മഹർഷിയുടെ കരം ഗ്രഹിച്ചു.
    മഹർഷിയുടെ ഭാവം മാറിയത് പെട്ടെന്നായിരുന്നു. അദ്ദേഹം അടിമുടി വിയർത്തു വിറച്ചു.
    ''ദുഷ്ടേ ! കൈ വിടൂ.എനിക്കെല്ലാം മനസ്സിലായി.   ദീർഘകാലത്തെ ശ്രമം കൊണ്ട് ഞാനാർജ്ജി ച്ചെടുത്ത       തപശക്തി കവർന്നെടുക്കാൻ വേണ്ടി ഇന്ദ്രൻ നിയോഗിച്ച സ്വർലോക വേശ്യയാണ് നീ! അല്ലെ? പോകൂ... എൻറെ കണ്‍വെട്ടത്തുനിന്നും എന്നെന്നേക്കുമായി പോകൂ. ''
    മഹർഷി അവളെ ശകാരിച്ചു.
    പ്രമ്ലോച വിരലി വിയർത്തു. അവൾ മഹർഷിയുടെ പാദങ്ങളിൽ വീണു പൊട്ടിക്കരഞ്ഞു മാപ്പിരന്നു.
    ''വഞ്ചകീ! ദുർമാർഗ്ഗചാരിണീ! ദുഷ്ടേ! പറഞ്ഞതു കേട്ടില്ലേ? എന്റെ കണ്മുന്നിൽ മേലിൽ നിന്നെ കണ്ടുപോകരുത്. പോകൂ....''

    കണ്ടുമഹർഷിയുടെ ആക്രോശം ആ സുന്ദരിയെ തളർത്തിക്കളഞ്ഞു. കണ്ണീർ വാർത്തുകൊണ്ട് അവൾ ആകാശമാർഗ്ഗം ദേവലോകത്തേക്ക് കുതിച്ചു.
    കാശ്മീരവർഷം പോലെ അവളുടെ ശരീരത്തുനിന്നും പൊടിഞ്ഞ്‌ ഒ ഴുകി യ വിയർപ്പുതുള്ളികൾ വൃക്ഷത്തലപ്പുകൾ ഒപ്പിയെടുത്തു. കുണ്‍ഡു സമ്മാനിച്ച ഗർഭം പ്രമ്ലോചയുടെ അടിവയറ്റിൽ ഇളകിമറിഞ്ഞു. ഹൃദയ മിടിപ്പുകളുടെ മിടിപ്പുകളുടെ ആവേഗത്തിൽ ആ ഗർഭം വിയർപ്പുതുള്ളി കളായി പ്രമ്ലോചയുടെ രോമകൂപങ്ങളിലൂടെ പുറത്തു ചാടി. വൃക്ഷത്തല പ്പുകൾ അതും ഒപ്പിയെടുത്തു. 

    മന്ദസ്മിതം തൂകിയെത്തിയ മന്ദാനിലൻ വൃക്ഷത്തലപ്പുകളെ തഴുകി. വിയർപ്പുതുള്ളികളായി പരിണാമം പ്രാപിച്ച പ്രമ്ലോചയുടെ ഗർഭം ഒരു പെണ്‍കിടാവായി രൂപാന്തരപ്പെട്ടു. വൃക്ഷപുത്രി എന്ന അർഥത്തിൽ ആ കിടാത്തി 'മാരിഷ' എന്ന പേരിൽ പ്രസിദ്ധി നേടി.
                                                                                 
                                                                                        (വിഷ്ണുപുരാണം  അവലംബം )