Friday, 30 May 2014

Haritha Neerottam (POEM)

 

 

 

 

ഹരിത നീരോട്ടം


"താണ നിലത്തേ നീരോടൂ 
അവിടേ ദൈവം തുണ ചെയ്യൂ"
പൂർവ്വജനാമൊരു കവി ചൊല്ലി
കവിതയിലൂടൊരു ശാസ്ത്ര മതം.

അതുകേട്ടന്നു മനുഷ്യനുണർന്നു 
മണ്‍ഡന മനസ്സിൽ ചിന്ത വളർന്നു 
ചാലുകളുണ്ടായ്‌, തോടുകൾ തീർന്നു;
മഴനീർപ്പാച്ചിലിലരുവി പിറന്നു ;
പുഴകൾ ജനിച്ചു, അവ താഴേക്കൊഴുകി;
ഭൂമി ചിരിച്ചൂ,  അവൾ ഋതുമതിയായ് ....

"ഉയരത്തേക്കും നീരോടും 
തുണയായെത്തും ശാസ്ത്രജ്ഞർ"
അധുനാധനനൊരു കവി ചൊല്ലി 
ഭൗതികതയുടെ ശാസ്ത്ര മതം.

പുതുതലമുറയതു കാതോർത്തു 
ഖണ്ഡന മനസ്സിൽ ചിന്ത വളർന്നു 
കാലമുരുണ്ടൂ, വൈദ്യുതി വന്നു;
പലവിധ യന്ത്രക്കോപ്പുകളുണ്ടായ്;
ഭൂമി കുഴിച്ചു, നീരവരൂറ്റി;
ഉയരത്തേക്കും  നീരോടി ....
ഭൂമി കരഞ്ഞു, അവളൂഷരയായ് 

സംരക്ഷിക്കൂ കുന്നുകൾ നിങ്ങൾ 
കാക്കുക കാടും പുഴയും മേടും 
തീർക്കുക നീർത്തടമാവോളം 
പരിസ്ഥിതി വാദികളുദ്ഘോഷിച്ചു ....

ഇടിച്ചു നിരത്തിയ കുന്നുകളും 
നികത്തിയുയർത്തിയ വയലുകളും 
ചൂണ്ടിക്കാട്ടി കവി ചോദിച്ചു:
"പുനര് സൃഷ്ടിക്കിവിടാരു തയ്യാർ?
തുണയായതിനിവിടാരു വരും?"



No comments:

Post a Comment