കവിത പിറക്കുന്നതിങ്ങനെയുമാവം.
മനസ്സിനുള്ളിലെ
വികാര തീവ്രത
തണുത്തുറഞ്ഞ്
അറിവിന്റെ
തലങ്ങൾ തേടുമ്പോൾ
പുതുവികാരത്തിന്റെ
തള്ളിച്ചയിൽ
മനപ്പൂന്തോപ്പിലെ
വരിയ്ക്ക മാവുകൾ
തളിരിട്ടു നില്ക്കും.
തളിരുണ്ട് മതി മറന്ന
കുയിൽപ്പിടകൾ
കളനാദം പൊഴിക്കാൻ തുടങ്ങും.
കവിയുടെ വിരൽത്തുമ്പിൽ
ഉറക്കം തൂങ്ങിയിരുന്ന പേന
അപ്പോൾ കർമ്മനിരതനാകും .
മനോഹരമായ
ഒരു കവിത
അവിടെ പിറന്നു വീഴും.
No comments:
Post a Comment