Tuesday, 23 September 2014

oru pinnampuram

ഒരു പിന്നാമ്പുറം.

പൂജിച്ചെടുത്തൊരു പട്ടുശീലത്തുണ്ടിൽ 
ബന്ധിച്ചു പാർത്ഥന്റെ നേത്രങ്ങളാചാര്യൻ
കാരിരുമ്പിൽത്തീർത്ത ചങ്ങലത്തുമ്പിൽ 
ഒരു ശ്വാനക്കിടാത്തന്റെ കണ്ഠം ഞെരിഞ്ഞു.
ശബ്ദവേധാസ്ത്ര പ്രയോഗപ്പരീക്ഷക്കു 
വേദിയൊരുങ്ങി- ദുന്ദുഭീ ശബ്ദം നിലച്ചു;

നിർദ്ദയം കുന്തം  ചലിപ്പിച്ചു കിങ്കരൻ
ദീനദീനം കരഞ്ഞു ശ്വാനക്കിടാത്തൻ;
ഒരു നേർത്ത സീൽക്കാരം - ശ്വാനശബ്ദം നിലച്ചു;
ജയഭേരി, ഘോഷങ്ങ, ളാർപ്പുവിളികൾ
പാർത്ഥനെ കെട്ടിപ്പുണർന്നു ഭാരദ്വജൻ.

സൂചിബാണങ്ങളൂരിയെടുത്തൊരാൾ
ചാമ്പൽ തിരുകി മുറിപ്പാടടച്ചു;
വായ്‌ പൂട്ടി, വാലാട്ടി ശ്വാനക്കിടാത്തൻ
പരീക്ഷണവേദിയിൽ   ഹർഷാരവങ്ങൾ....

കുറിപ്പ് 

ദീനന്റെ  രോദനങ്ങൾക്ക്‌ അലോരസങ്ങളുടെ ചുവയാണ്. ശക്തന്റെ മർദ്ദനങ്ങൾക്ക് ഇരട്ടിമധുരത്തിന്റെ ഇനിപ്പും.  കാലത്തിനുപോലും മായ്ചു കളയാനാവാത്ത ഈ സത്യത്തെ തത്വചിന്തയിൽ ചാലിച്ച് അവതരി പ്പിച്ചിരി ക്കുന്നു വ്യാസൻ. പാണ്ഡവ -കൗരവ കുമാരന്മാരുടെ ആയുധപരീക്ഷാരംഗ മാണ് സന്ദർഭം.

No comments:

Post a Comment